
കിരീടമില്ലാതെ ചില രാജക്കാന്മാര്‍ ചില ദൈവങ്ങളുണ്ട് നാട്ടുരാജ്യത്തെ വീതം വെക്കാന്‍ ഏതു നാട്ടുകാരനെയും കാട്ടിലേക്കയക്കുന്ന നാട്ടുദൈവങ്ങള്‍ രായ്ക്കുരാമാനം ഉച്ചത്തില്‍ തന്റെ പേരു പറഞ്ഞാല്‍ ഏതു കാട്ടാളനേയും ദിവ്യനാക്കുന്ന ചില കാട്ടുദൈവങ്ങളുമുണ്ട് നാട്ടുകാരനില്ലാതെ വന്നപ്പോള്‍ കുരങ്ങന്മാരെ കൂട്ടുനിര്‍ത്തി പട നയിച്ചവന്‍ ചരിത്രത്തിന്റെ താളുകളില്‍ നിന്ന് എത്രായിരം തലകളാണ് വെട്ടിമാറ്റിയത് മറ്റൊരാളുടെ കൂടാരത്തില്‍ പാര്‍ത്തവന് ഇത് അഗ്നിശുദ്ധിയുടെ കാലം ഇന്നലെ വീട്ടിലും വന്നു ആജാനുബാഹുവായൊരാള്‍ കത്തുന്ന വിരലിനാല്‍ ചുവരിലെഴുതി വെച്ചു ‘ക്യാപ്പിറ്റലിസം’ ഇനി യുദ്ധകാണ്ഡമാണ് നോക്കൂ, കിരീടമില്ലാതെയും ചെങ്കോലുകൊണ്ട് ജീവിക്കുന്നവരുണ്ട് [...]
Mar 22 2012 | Posted in
Featured,
Poems |
Read More »

ചിക്കാ-ഗോ എന്നു പേരായ പ്യുര്‍ വെജിറ്റെറിയന്‍ ഹോട്ടലിലിരുന്നു ഞാനും തെച്ചിപൂവും ഗര്‍ഭിണികള്‍ കൊതിക്കാറുള്ള മസാലദോശ കഴിക്കുകയാണ് . മന്ദമാരുതന്‍ എന്നൊരു കാറ്റ് നെറ്റിയിലേക്കുന്തിയിട്ട കാര്‍ക്കൂന്തല്‍ വകഞ്ഞു മാറ്റി അവളോതി, ‘എനിക്കൊന്നു ഗര്‍ഭിണിയായാല്‍ കൊള്ളാമെന്നുണ്ട് ‘ ന്യായമായ ആവശ്യം. നെഗറ്റീവ് ജനസംഖ്യാവളര്‍ച്ച നിരക്ക് പ്രധിരോധിക്കാന്‍ എന്നലാവുന്നതെന്തെങ്കിലും ചെയ്യണമെന്നു ഞാനും വിചാരിക്കുന്നത് കുറച്ചായി. എന്നാല്‍ മുന്നില്‍ കട്ടന്‍ കാപ്പിയുടെ കറുത്ത ആഴം ഒരു പുനര്‍ വിചിന്തനം ആവശ്യപ്പെട്ടപ്പോള്‍ ഞാനോതി, ‘ സ്വര്‍ണ്ണത്തിനു വിലകൂടുകയല്ലേ നമുക്കൊരു പെണ്‍കുഞ്ഞു പിറന്നാല്‍ അമ്പതു പവന്‍ [...]
Mar 20 2012 | Posted in
Featured,
Poems |
Read More »

കേള്‍ക്കാന്‍ ഒരു ചെവിയില്ലാതെ …. എന്‍റെ ശബ്ദം, ചുവരുകളില്‍ തട്ടി ചിതറി .. സുഗന്ധം. ചേക്കേറാന്‍ ഒരു…. തുരുത്ത് ഇല്ലാതെ തേങ്ങി .. കാഴ്ച പകരാന്‍ ഒരു .. കണ്ണില്ലാതെ മങ്ങി . അറിയാന്‍ അക്ഷരങ്ങളുടെ തീ ഇല്ലാതെ ഇരുട്ടില്‍ .. ഞാന്‍ തനിച്ചായി… നീ അറിഞ്ഞുവോ….. ഒടുവില്‍ ….ഒടുവില്‍… ഞാന്‍ … എന്‍റെ പേന തേടി ഇറങ്ങി … കയ്യില്‍ ചിന്തകളുടെ ടോര്ച്ചുണ്ട് . കണ്ടു കിട്ടിയില്ല ഇത് വരെ … അവന്‍ നിസ്സന്ഘതയുടെ ഇരുട്ടില്‍ [...]
Jan 8 2012 | Posted in
Featured,
Poems |
Read More »

മണ്ണുമാന്തിയുടെ വീക്ഷണകോണ്‍ ഇന്ന് എന്റെ കുലം മുഴുവന്‍ എന്റെ പിതാവിന്റെ നാമധേയത്തിലറിയപ്പെടുന്നു. ഗുണപരമായി നോക്കിയാല്‍ ഞാന്‍ അമ്മയുടെ മാറിടം വെട്ടിപ്പൊളിക്കുന്നവന്‍. അമ്മയുടെ തുലനനില തകര്‍ത്ത് കൊടും ഭ്രാന്തിയാക്കുന്നവന്‍. ആാശയപരമായി നോക്കിയാല്‍ ആളൊരു സോഷ്യലിസ്റ്റാണ്; ഉച്ചനീചത്വമില്ലാതാക്കി തുല്യതക്ക് നിലകൊള്ളുന്നു. കുന്നിടിച്ച് വയല്‍ നികത്തുന്നവന്‍. എങ്കിലും കമ്യൂണിസ്റ്റുകാര്‍ ‘വെട്ടിനിരത്താന്‍’ തുനിഞ്ഞു. സോഷ്യലിസ്റ്റ് സ്വഭാവം ഉള്ളതു കൊണ്ടോ എന്തോ- എന്നറിയില്ല, പിന്നെ ഞാന്‍ അച്ചുവേട്ടന്റെ പ്രിയ വാഹനമായി. ഞാന്‍ മാറ്റത്തിന്റെ ,അല്ല, നാശത്തിന്റെ യന്ത്രരൂപമാണ്. പക്ഷേ ഞാനില്ലായിരുന്നുവെങ്കിലുള്ള അവസ്ഥ നിങ്ങല്‍ ചിന്തിച്ചിട്ടുണ്ടോ? [...]
നേരം എത്രയെന്നറിയാത്തൊരു…. ഇടിവെട്ടിപ്പെയ്യുന്ന നേരം കാട്ടിലെ മരങ്ങളെയെന്നപോലെ നനഞ്ഞ്; ആഹ്ലാദിച്ച്; ഏത് ആഴത്തിൽ വെച്ചാണ് വേരുകൾ കോർത്തുപിടിച്ചതെന്ന്, ആദ്യമായ് ഏത് ആകാശത്തിലേക്കാണ് ഉമ്മകൾ കൊണ്ട് ഉയർന്നുപൊങ്ങിയതെന്ന്, കാലദേശഭേദങ്ങളില്ലാത്ത സ്നേഹം മേഘങ്ങൾ പോലെ വന്നു നിറഞ്ഞതെന്ന് അറിഞ്ഞ്; അനുഭവിച്ച്; നീയും പെയ്തു തുടങ്ങി: ‘നിനക്ക് ഞാൻ മാത്രമെന്ന ഒറ്റവാചകത്തിൽ ഒതുങ്ങിപ്പോകാനല്ല; തങ്ങളേക്കാളേറേ സ്നേഹിക്കപ്പെടാൻ അർഹതയുള്ളവരിലേക്ക്, ഭാഗ്യം ചെയ്തവരിലേക്ക് എത്തിപ്പെടുകയാണ് നമ്മളെന്ന്… സങ്കടങ്ങളിൽ നിന്ന് വഴിമാറി പോകണമെന്നാഗ്രഹിക്കാനല്ല; സങ്കടങ്ങളിലൂടെ, പരിഭവങ്ങളേതുമില്ലാതെ ആഹ്ലാദഭരിതരായ് കടന്നുപോകാൻ പഠിക്കുകയാണ് നമ്മളെന്ന്…’ നേരം എത്രയെന്നറിയാത്തൊരു പെയ്ത്ത്! [...]
Nov 8 2011 | Posted in
Poems |
Read More »

ക്ഷണിക്കാതിരിക്കാനാവില്ല നിന്നെയെന്‍ ദുരിതക്കടലിന്റെ തീരത്തിലേക്ക് പെറുക്കിയെടുക്കാന്‍ മുത്തുകളില്ലെങ്കിലും ബാല്യം നഷ്ടമായൊരു ചിപ്പിയുടെ പുറന്തോട് കാത്തുവെയ്ക്കാം ഞാന്‍. സമതാപ രേഖകള്‍ക്കപ്പുറം നിന്റെ ഭൂപടം തേടി അലഞ്ഞു തളര്‍ന്നെങ്കിലും നല്കാതിരിക്കാനാവില്ല , അഗ്നിനഷ്ടമായൊരു ചുംബനം നിന്റെ കവിളിലെ കാക്കപ്പുള്ളിയില്‍ . പക്ഷെ , മറവിതന്നാഴങ്ങളില്‍ ചുവന്ന മഷിയാല്‍ രേഖപ്പെടുത്താന്‍ ഒരു പേര് കൂടി തന്നെങ്കിലും അടച്ചുവയ്ക്കുന്നില്ല ഞാനീ പ്രതീക്ഷതന്‍ പുസ്തകം .

വെയില്സിന്റെയും[Wales] , പോര്‍ട്മെരിയന്റെയും[Portmeirion] താഴ്വാരങ്ങളില്‍ ഉല്ലസിച്ച രാജകുമാരിയ്ക്ക് ! ഒരു കിഴക്കന്‍ പാട്ട് ; പാടുക ഡയാന , ഈ രാവില്‍ .. എന്റെ ആത്മാവിലോരുപിടി – സാന്ത്വന സ്പര്‍ശമായ് പെയ്ത, നിന്‍ – ഹൃദയാദ്രമാം വരികള്‍ .. കാലമിത് കൈവഴികള്‍ പിരിഞ്ഞത് ! തടയണകള്‍ ഇല്ലാതെ ഒഴുകുന്ന – നിനവിന്റെ വരളുന്ന സിരകളില്‍ ‘മുഗ്ദ്ധെ’ ഒരു തുള്ളി ശോണിതം നീ തരൂ നനവാര്‍ന്ന നാളേറെയായ് പൂത്ത് – പൂത്തുല്ലസിച്ചോരെന്‍ “മൂന്നക്ഷരമുണ്ട് ” ഈ ഇടനെഞ്ചിന്‍ പാര്‍ശ്വത്തിലെവിടെയോ [...]

ദുരവസ്ഥ – ഷിജിത്ത് പാനൂര്‍ ലൌകികസുഖം വെടിഞ്ഞ് ജീവിതാര്‍ത്ഥ്ം തേടുന്ന- ആനന്ദഭിക്ഷുക്കളില്ലെന്നു തന്നെ പറയാം. ചണ്ഡാലപെണ്‍കുട്ടികളും എണ്ണത്തില്‍ കുറവ്. പക്ഷേ,ദാഹമുണ്ട് വകഭേദമുണ്ടെന്നുമാത്രം ആനന്ദമന്വേഷിക്കുന്നവരില്‍ എല്ലാവരുമുണ്ട്- സന്യാസിമാരും. \”ദാഹം ശമിപ്പിക്കുന്ന ഏതുജലവും ശുദ്ധം \” എന്ന് ഭിക്ഷു. ഏതു ശരീരവും (ശിശു,മകള്‍,അമ്മ,ശവക്കല്ലറയിലേക്ക് നീങ്ങുന്നവര്‍ എന്തിന്! ശവം തന്നെയും!!)- \’ശ്രേഷ്ഠ\’മെന്ന് ഇരുകാലി മൃഗങ്ങള്‍ വര്‍ഗമില്ല ,ജാതിയില്ല, നിറമില്ല വെറിമാത്രം…
Oct 3 2011 | Posted in
Featured,
Poems |
Read More »

തമ്പായിക്കാവ് – റോഷന്‍ വി കെ അഴക്ക് വെളിച്ചെണ്ണയും , പൂവന്‍ കോഴിയും , ഒരു കുപ്പി റാക്കും ഗുരുതി തറയില്‍ വച്ചു താണ് തൊഴുതപ്പോള്‍ കുട്ടിരാമന്‍ ഉറഞ്ഞെങ്കിലും ചീകൂര്‍മ്പ കാവിലെ ഭഗവതി കനിഞ്ഞില്ല . പണ്ടെങ്ങോ പത്തായത്തില്‍ നിന്നും വീണു മരിച്ച ഉണ്ണിയെ തേടി തമ്പായി കാവില്‍ ചെന്നെങ്കിലും പൊട്ടക്കിണറില്‍ നിന്നും വന്ന രണ്ടു കൈകള്‍ അച്ഛമ്മയെ കൂടെ കൂട്ടി പൊയ്ക്കളഞ്ഞു ! മൂന്നും കൂടിയ മുക്കില്‍ ബസ് ഇറങ്ങി കേളപ്പച്ചന്റെ ചായ പീടികയും കഴിഞ്ഞു [...]

മാറ്റം – ബിന്ദിയ രവീന്ദ്രന്‍ ഞാനും ചതിക്കാന്‍ പഠിച്ചു! ചിരിച്ച്കൊണ്ട് ചതിക്കാന്‍ മാറ്റം അത്യാവശ്യമായിരുന്നു കാരണം- ഇതു ജാനസ് ദേവന്മാരുടെ ലോകം ഇനി ബ്രഹ്മാവാകുക തന്നെ. തെളിഞ്ഞ പുഴകളിലേക്കല്ല, കറുത്ത ആഴങ്ങളിലാണെന്റെ കാഴ്ച. അടിയൊഴുക്കുകളെ ഇപ്പൊഴെനിക്ക് ഭയമില്ല ഭയമാണു! ചിരിക്കുന്ന വെളുത്ത പല്ലുകളെ. സ്നേഹം ഏറ്റവും വലിയ അവസരവാദി മൂര്‍ച്ചയേറിയ ഇരുതല വാള്‍… ഇല്ല എനിക്കിനി മുറിയില്ല കാരണം വികാരങ്ങലെയെല്ലാം നുള്ളിപ്പെറുക്കിയെടുത്ത് ഇന്നലെ ഞാനങ്ങ് വിറ്റു. ഒടുവില്‍ തിരിച്ചറിഞ്ഞത്- വികാരങ്ങളേക്കാള്‍ നല്ലത് വിചാരങ്ങളാണ് ഇതെന്റെ പുതിയമുഖം.! മാറ്റം [...]
Recent Comments