
ജയിലറയ്ക്കുള്ളിലിരുന്നു ഓടുന്ന ബസ്സിലെ പെണ്‍കുട്ടിയെ ഓര്‍ത്ത് അവന്‍ മുഷ്ടി മൈഥുനം ചെയ്തു. കുതിച്ചു ചാടിയ ശുക്ലത്തിലത്രയും പുഴുക്കള്‍ നുരിച്ചു. ജയിലറവാതില്‍ കമ്പി ഒരെണ്ണം ഇടതു കൈയില്‍ ഒളിപ്പിച്ചിരുന്നു തൂക്കുമരത്തിലേക്ക് ആണ് നടത്തമെങ്കിലും , മൂന്നാം നാള്‍ ഉയിര്ത്തെഴുന്നെറ്റ് മറ്റൊരുവളുടെ വയറു പിളര്‍ക്കാന്‍ കഴുമരത്തില്‍ തൂങ്ങിയാടുമ്പോഴും അവന്‍ ഉദ്ധരിച്ചു തന്നെ നിന്നു . ശവം ഏറ്റു വാങ്ങുമ്പോള്‍ അമ്മ ഓര്‍ത്തു ജനിച്ച നേരത്ത് തിരിഞ്ഞു നോക്കിയവന്‍.. ============ ഷിജിത്ത് രാഘവന്‍

കളിമണ്ണ്-–-ലിജീഷ്-കുമാര് നാട്ടിലെ വയറ്റാട്ടികളാരും ലെസ്ബിയനുകളായിരുന്നില്ല രഹസ്യകാമനകള്‍ക്ക് ചിറകുമുളയ്ക്കുന്ന പ്രായത്തില്‍ മാലാഖക്കുപ്പായമിട്ട കൂട്ടുകാരികള്‍ പറഞ്ഞിട്ടുണ്ട് – ജെന്നിഫര്‍ ലോപ്പസിന്‍റെ, ആഞ്ജലീനാ ജൂലിയുടെ, നോട്ടമെത്താത്ത നോട്ടങ്ങളെക്കുറിച്ച് സ്വകാര്യം പറഞ്ഞിരുന്ന പകലുകളില്‍ ഒരിക്കലും പറഞ്ഞിരുന്നില്ല ലേബര്‍മുറിയിലെ പെണ്ണുങ്ങളുടെ സുവിശേഷം ഞാനൊരിക്കല്‍ ചോദിച്ചിട്ടുണ്ട് തീയേറ്ററിലാണ്, വരുമ്പോഴൊരു ട്രിപ്പില്‍ എക്സിന്‍റെ – സി.ഡി. കൊണ്ടുവരണമെന്ന് മെസ്സേജ് അയച്ച സൈറാബാനുവിനോട് എത്രതരം പെണ്ണുടലുകളാണ് നിന്‍റെ തീയേറ്റര്‍ മുറിയിലെന്ന് ഉമ്മായുടെ വീര്‍ത്ത വയറിനോട് സ്നേഹം മാത്രം തോന്നുന്നുവെന്ന് മറുപടി പറഞ്ഞ സൈറാബാനു ലെസ്ബിയനല്ല , സത്യം. പേറെടുത്തതിന്‍റെ [...]

ഈ വിരുന്നുശാലയുടെ വാതിലുകള്‍അടച്ചിടുക പുറം കാഴ്ചകള്‍എനിക്ക് അന്യമാകട്ടെ ! ശിശിരത്തിന്റെ ആഗമനത്തിലെ മേഘ വിതുമ്പലുകള്‍എന്നെ അസ്വസ്ഥമാക്കുന്നു. മുന്തിരി പഴങ്ങള്‍വിളഞ്ഞ മനോഹര താഴ്വരയിലേക്ക് അവര്‍തൊടുത്ത ആകാശ യാനം ഒടുവില്‍ നമ്മെ തേടി വരും തീര്‍ച്ച . ആഭിജാത്യത്തിന്റെ മതില്‍കെട്ടും നക്ഷത്ര ശോഭയുള്ള കുഞ്ഞുങ്ങളും നിന്റെ മൌനവും മാത്രമാണ് അവരുടെ ലക്‌ഷ്യം ! ശാന്തമായ തടാകങ്ങളില്‍ നീന്തിതുടിച്ചിരുന്ന അരയന്നങ്ങള്‍ക്ക് പോലും മുറിവേറ്റിരിക്കുന്നു ഗാസയിലേക്കു നീളുന്ന ഈ വഴിയില്‍ ആട്ടിന്‍പറ്റങ്ങളെ അഴിച്ചു വിടുക അവയെന്കിലും രക്ഷപെടട്ടെ . എന്നിരുന്നാലും പലസ്തീന്‍, നിനക്കുള്ള [...]

ഫേസ് ബുക്കില്‍ പുലയാടി നടന്നൊരു പിടക്കോഴി ഒരിക്കല്‍ തന്റെ വാളില്‍ ” എന്റെ കണക്ക് പുസ്തകത്തില്‍ നിങ്ങളുടെ ഓരോരുത്തരുടെയും പേരുണ്ടാകും ” എന്ന് എഴുതി വച്ചിട്ട് 22 F K കാണാന്‍ പോയി അത് കണ്ടു വിരണ്ടു പോയ ചില പൂവന്മാര്‍ നാലുപാടും പാഞ്ഞു സദാചാരം പുലംബിക്കൊണ്ട് നടക്കുന്ന ചില നാണം കേട്ടവന്മാര്‍ അത് ലൈക് ചെയ്തു . പാതിരാത്രിയില്‍ പതുങ്ങി വന്ന്നു പ്രതിവിപ്ലവം വിസര്‍ജ്ജിക്കുന്നവര്‍ സ്ത്രീ വിമോചനത്തിന്റെ കാലമായെന്നു പറഞ്ഞു കൂട്ടില്‍ കയറിയോളിച്ചു. ചില വിരുതന്മാര്‍ [...]

കിരീടമില്ലാതെ ചില രാജക്കാന്മാര്‍ ചില ദൈവങ്ങളുണ്ട് നാട്ടുരാജ്യത്തെ വീതം വെക്കാന്‍ ഏതു നാട്ടുകാരനെയും കാട്ടിലേക്കയക്കുന്ന നാട്ടുദൈവങ്ങള്‍ രായ്ക്കുരാമാനം ഉച്ചത്തില്‍ തന്റെ പേരു പറഞ്ഞാല്‍ ഏതു കാട്ടാളനേയും ദിവ്യനാക്കുന്ന ചില കാട്ടുദൈവങ്ങളുമുണ്ട് നാട്ടുകാരനില്ലാതെ വന്നപ്പോള്‍ കുരങ്ങന്മാരെ കൂട്ടുനിര്‍ത്തി പട നയിച്ചവന്‍ ചരിത്രത്തിന്റെ താളുകളില്‍ നിന്ന് എത്രായിരം തലകളാണ് വെട്ടിമാറ്റിയത് മറ്റൊരാളുടെ കൂടാരത്തില്‍ പാര്‍ത്തവന് ഇത് അഗ്നിശുദ്ധിയുടെ കാലം ഇന്നലെ വീട്ടിലും വന്നു ആജാനുബാഹുവായൊരാള്‍ കത്തുന്ന വിരലിനാല്‍ ചുവരിലെഴുതി വെച്ചു ‘ക്യാപ്പിറ്റലിസം’ ഇനി യുദ്ധകാണ്ഡമാണ് നോക്കൂ, കിരീടമില്ലാതെയും ചെങ്കോലുകൊണ്ട് ജീവിക്കുന്നവരുണ്ട് [...]
Mar 22 2012 | Posted in
Featured,
Poems |
Read More »

ചിക്കാ-ഗോ എന്നു പേരായ പ്യുര്‍ വെജിറ്റെറിയന്‍ ഹോട്ടലിലിരുന്നു ഞാനും തെച്ചിപൂവും ഗര്‍ഭിണികള്‍ കൊതിക്കാറുള്ള മസാലദോശ കഴിക്കുകയാണ് . മന്ദമാരുതന്‍ എന്നൊരു കാറ്റ് നെറ്റിയിലേക്കുന്തിയിട്ട കാര്‍ക്കൂന്തല്‍ വകഞ്ഞു മാറ്റി അവളോതി, ‘എനിക്കൊന്നു ഗര്‍ഭിണിയായാല്‍ കൊള്ളാമെന്നുണ്ട് ‘ ന്യായമായ ആവശ്യം. നെഗറ്റീവ് ജനസംഖ്യാവളര്‍ച്ച നിരക്ക് പ്രധിരോധിക്കാന്‍ എന്നലാവുന്നതെന്തെങ്കിലും ചെയ്യണമെന്നു ഞാനും വിചാരിക്കുന്നത് കുറച്ചായി. എന്നാല്‍ മുന്നില്‍ കട്ടന്‍ കാപ്പിയുടെ കറുത്ത ആഴം ഒരു പുനര്‍ വിചിന്തനം ആവശ്യപ്പെട്ടപ്പോള്‍ ഞാനോതി, ‘ സ്വര്‍ണ്ണത്തിനു വിലകൂടുകയല്ലേ നമുക്കൊരു പെണ്‍കുഞ്ഞു പിറന്നാല്‍ അമ്പതു പവന്‍ [...]
Mar 20 2012 | Posted in
Featured,
Poems |
Read More »

കേള്‍ക്കാന്‍ ഒരു ചെവിയില്ലാതെ …. എന്‍റെ ശബ്ദം, ചുവരുകളില്‍ തട്ടി ചിതറി .. സുഗന്ധം. ചേക്കേറാന്‍ ഒരു…. തുരുത്ത് ഇല്ലാതെ തേങ്ങി .. കാഴ്ച പകരാന്‍ ഒരു .. കണ്ണില്ലാതെ മങ്ങി . അറിയാന്‍ അക്ഷരങ്ങളുടെ തീ ഇല്ലാതെ ഇരുട്ടില്‍ .. ഞാന്‍ തനിച്ചായി… നീ അറിഞ്ഞുവോ….. ഒടുവില്‍ ….ഒടുവില്‍… ഞാന്‍ … എന്‍റെ പേന തേടി ഇറങ്ങി … കയ്യില്‍ ചിന്തകളുടെ ടോര്ച്ചുണ്ട് . കണ്ടു കിട്ടിയില്ല ഇത് വരെ … അവന്‍ നിസ്സന്ഘതയുടെ ഇരുട്ടില്‍ [...]
Jan 8 2012 | Posted in
Featured,
Poems |
Read More »

മണ്ണുമാന്തിയുടെ വീക്ഷണകോണ്‍ ഇന്ന് എന്റെ കുലം മുഴുവന്‍ എന്റെ പിതാവിന്റെ നാമധേയത്തിലറിയപ്പെടുന്നു. ഗുണപരമായി നോക്കിയാല്‍ ഞാന്‍ അമ്മയുടെ മാറിടം വെട്ടിപ്പൊളിക്കുന്നവന്‍. അമ്മയുടെ തുലനനില തകര്‍ത്ത് കൊടും ഭ്രാന്തിയാക്കുന്നവന്‍. ആാശയപരമായി നോക്കിയാല്‍ ആളൊരു സോഷ്യലിസ്റ്റാണ്; ഉച്ചനീചത്വമില്ലാതാക്കി തുല്യതക്ക് നിലകൊള്ളുന്നു. കുന്നിടിച്ച് വയല്‍ നികത്തുന്നവന്‍. എങ്കിലും കമ്യൂണിസ്റ്റുകാര്‍ ‘വെട്ടിനിരത്താന്‍’ തുനിഞ്ഞു. സോഷ്യലിസ്റ്റ് സ്വഭാവം ഉള്ളതു കൊണ്ടോ എന്തോ- എന്നറിയില്ല, പിന്നെ ഞാന്‍ അച്ചുവേട്ടന്റെ പ്രിയ വാഹനമായി. ഞാന്‍ മാറ്റത്തിന്റെ ,അല്ല, നാശത്തിന്റെ യന്ത്രരൂപമാണ്. പക്ഷേ ഞാനില്ലായിരുന്നുവെങ്കിലുള്ള അവസ്ഥ നിങ്ങല്‍ ചിന്തിച്ചിട്ടുണ്ടോ? [...]
നേരം എത്രയെന്നറിയാത്തൊരു…. ഇടിവെട്ടിപ്പെയ്യുന്ന നേരം കാട്ടിലെ മരങ്ങളെയെന്നപോലെ നനഞ്ഞ്; ആഹ്ലാദിച്ച്; ഏത് ആഴത്തിൽ വെച്ചാണ് വേരുകൾ കോർത്തുപിടിച്ചതെന്ന്, ആദ്യമായ് ഏത് ആകാശത്തിലേക്കാണ് ഉമ്മകൾ കൊണ്ട് ഉയർന്നുപൊങ്ങിയതെന്ന്, കാലദേശഭേദങ്ങളില്ലാത്ത സ്നേഹം മേഘങ്ങൾ പോലെ വന്നു നിറഞ്ഞതെന്ന് അറിഞ്ഞ്; അനുഭവിച്ച്; നീയും പെയ്തു തുടങ്ങി: ‘നിനക്ക് ഞാൻ മാത്രമെന്ന ഒറ്റവാചകത്തിൽ ഒതുങ്ങിപ്പോകാനല്ല; തങ്ങളേക്കാളേറേ സ്നേഹിക്കപ്പെടാൻ അർഹതയുള്ളവരിലേക്ക്, ഭാഗ്യം ചെയ്തവരിലേക്ക് എത്തിപ്പെടുകയാണ് നമ്മളെന്ന്… സങ്കടങ്ങളിൽ നിന്ന് വഴിമാറി പോകണമെന്നാഗ്രഹിക്കാനല്ല; സങ്കടങ്ങളിലൂടെ, പരിഭവങ്ങളേതുമില്ലാതെ ആഹ്ലാദഭരിതരായ് കടന്നുപോകാൻ പഠിക്കുകയാണ് നമ്മളെന്ന്…’ നേരം എത്രയെന്നറിയാത്തൊരു പെയ്ത്ത്! [...]
Nov 8 2011 | Posted in
Poems |
Read More »

ക്ഷണിക്കാതിരിക്കാനാവില്ല നിന്നെയെന്‍ ദുരിതക്കടലിന്റെ തീരത്തിലേക്ക് പെറുക്കിയെടുക്കാന്‍ മുത്തുകളില്ലെങ്കിലും ബാല്യം നഷ്ടമായൊരു ചിപ്പിയുടെ പുറന്തോട് കാത്തുവെയ്ക്കാം ഞാന്‍. സമതാപ രേഖകള്‍ക്കപ്പുറം നിന്റെ ഭൂപടം തേടി അലഞ്ഞു തളര്‍ന്നെങ്കിലും നല്കാതിരിക്കാനാവില്ല , അഗ്നിനഷ്ടമായൊരു ചുംബനം നിന്റെ കവിളിലെ കാക്കപ്പുള്ളിയില്‍ . പക്ഷെ , മറവിതന്നാഴങ്ങളില്‍ ചുവന്ന മഷിയാല്‍ രേഖപ്പെടുത്താന്‍ ഒരു പേര് കൂടി തന്നെങ്കിലും അടച്ചുവയ്ക്കുന്നില്ല ഞാനീ പ്രതീക്ഷതന്‍ പുസ്തകം .
Recent Comments